Asianet News MalayalamAsianet News Malayalam

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

  • ദേശാന്തരത്തില്‍ ഷെരീഫ് ബ്ലാങ്ങാട് 
deshantharam shareef blangod

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam shareef blangod

ബാബുരാജ് തിരിച്ചെത്തി. ആര്‍ക്കും വിശ്വസിക്കാനായില്ല. ഇഖാമയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ, നിയമലംഘന കുറ്റം ചുമത്തി കുവൈത്തി പൊലീസ്പിടിച്ചു കൊണ്ടുപോയ ആളാണ്. ഇനി ഒരിക്കലും തിരിച്ചു വരവുണ്ടാവില്ലെന്നും നാട്ടിലേക്ക് കയറ്റി വിടുമെന്നും വിശ്വസിച്ചിരുന്ന ഒരാള്‍. ആ ബാബുരാജാണ് ചിരിച്ചു കൊണ്ടു മടങ്ങി വന്നത്. 

ഇതെങ്ങനെ സംഭവിച്ചു? 

ആ ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ ഒരനുഭവം മറുപടിയായി പറയാനുണ്ടായിരുന്നു ബാബുരാജിന്. ആ കഥയില്‍ ഒരു കുവൈത്തി പൗരന്‍ ഉണ്ടായിരുന്നു. ഒരു കാലത്ത് ബാബുരാജ് ഏറ്റവും പഴിച്ചൊരാള്‍. ഇപ്പോള്‍, അയാള്‍ അവന് ദൈവദൂതനാണ്. 

ഇത്തിരി നാള്‍ മുമ്പായിരുന്നു അത്. മലയാളികള്‍ തിങ്ങി താമസിക്കുന്ന കുവൈറ്റിലെ അബ്ബാസിയയില്‍ ആ പോലീസ് റെയ്ഡ് നടന്നു. അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടിക്കാനുള്ള വന്‍ വേട്ട. മുവ്വായിരത്തി മുന്നൂറിലധികം പേരാണ് പോലിസ് പിടിയില്‍ ആയത്. അതില്‍ ഒരാായിരുന്നു ബാബുരാജ്. 

വീട്ടുജോലിക്കുള്ള വിസ ആയിരുന്നു അവന്‍േറത്. മൂന്നു വര്‍ഷം ആയി ഇഖാമയില്ലായിരുന്നു. ഇഖാമ അടിക്കേണ്ട സമയത്ത് സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. അഡ്രസ്സ് തപ്പി പോയപ്പോള്‍ വീടിരിക്കുന്ന സ്ഥലത്ത് തരിശു ഭൂമി മാത്രം. നിരവധി തവണ ശ്രമിച്ചെങ്കിലും സ്‌പോണ്‍സറെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. വിസ മാറ്റി അടിക്കാനോ നാട്ടില്‍ പോകാനോ പറ്റാത്ത അവസ്ഥ. പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ കയ്യിലാണ്. വിധിയെ ശപിച്ചു കൊണ്ട് അവസാനം പൊതുമാപ്പ് വരുമ്പോള്‍ ഔട്ട് പാസ് എടുത്തു നാട്ടില്‍ പോകാം എന്നുറപ്പിച്ച് ബാബുരാജ് ജോലിക്ക് പോയിത്തുടങ്ങി ...

മൂന്നു വര്‍ഷം പെട്ടെന്നങ്ങു പോയി. അനിയത്തീടെ കല്യാണത്തിന് ദിവസങ്ങള്‍ ബാക്കി ഇരിക്കെ പൊലീസ് റെയ്ഡ് നടന്നു ബാബുരാജ് പിടിയിലായി. 

എല്ലാം അവസാനിച്ചു എന്നു തന്നെ ബാബുരാജ് കരുതി. കുറച്ചു നാള്‍ ജയില്‍. ഇനി കുറച്ചു നാള്‍ കഴിഞ്ഞാല്‍, ഫിംഗര്‍ പ്രിന്റ് എടുത്തു നാട്ടിലേയ്ക്ക് മടക്കം.  ആയിരക്കണക്കിനു ഹതഭാഗ്യരായ മനുഷ്യരോടൊപ്പം താനും. ആരോടും യാത്ര പറയാതെ ഒരു മടക്കം.അങ്ങനെ തന്നെ കരുതി, ബാബുരാജ്. 

എന്നാല്‍, ജീവിതം ബാബുരാജിനു മുന്നില്‍ കൊണ്ടുവന്നത് മറ്റൊരു സാദ്ധ്യതയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. 

അതിനെ കുറിച്ച് ബാബുരാജ് തന്നെ എന്നോട് പിന്നീട് വിശദമായി പറഞ്ഞു. അതിങ്ങനെ ആയിരുന്നു: 

'എല്ലാം വിധിയാണ് എന്ന് കരുതി ഇരിക്കുമ്പോഴാണ് ജയിലിനുമുന്നിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും 'അടുത്തേക്ക് വാ' എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ കൈമാടി വിളിക്കുന്നത് ഞാന്‍ കണ്ടത്. പോലീസുകാരുടെ ഇടയില്‍ മെലിഞ്ഞു കൊലുന്നനെ ഒരാള്‍. നരച്ച താടിയുള്ള അയാള്‍ വെള്ള ധില്‍ധാഷ് അണിഞ്ഞിരുന്നു.'

ആ മുഖം കണ്ടപ്പോള്‍ ഞെട്ടി. ദൈവമേ, സ്‌പോണ്‍സര്‍. 

സ്‌പോണ്‍സറെ കണ്ടപ്പോള്‍ പുറത്ത് ഇറങ്ങാം എന്ന പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ജയിലില്‍ കിടന്നു കൂടുതല്‍ നരകിക്കാതെ നാട്ടില്‍ പോകാം എന്ന തോന്നല്‍ ഉണ്ടായി. 

പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്. 

'ശോഷിച്ച ശക്തമായ വലതു കൈകൊണ്ട്  ഇടതുകയ്യില്‍ അയാള്‍ ഒരു പിടുത്തം. പിന്നെ പോലീസുകാരോട് യാത്ര പറഞ്ഞ്, എന്റെ കൈയും പിടിച്ച് അവിടെ നിന്നിറങ്ങി. നീ സ്വതന്ത്രനായിരിക്കുന്നു, അദ്ദേഹം പാസ്‌പോര്‍ട്ട് തന്നു കൊണ്ട് പറഞ്ഞു. അതില്‍ ഇഖാമ അടിച്ചിരുന്നു. ഒരു കൊല്ലത്തെ ഇഖാമ കൂടി ബാക്കിയുണ്ട്'

'കഴിഞ്ഞ മൂന്നു വര്‍ഷമായി നിന്നെ കാണാന്‍ വിസയും അടിച്ചു നടക്കുകയായിരുന്നു- ആ വൃദ്ധനായ മനുഷ്യന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ കാലില്‍ വീണുപോയി.  അത് അദ്ദേഹം തടഞ്ഞപ്പോള്‍ ആ കൈകള്‍ ഞാന്‍ എന്റെ കൈകളോടു കൂടി എന്റെ നെഞ്ചത്ത് ചേര്‍ത്തു പിടിച്ചു'

പുതിയ ഫോണ്‍നമ്പറും വീട് നില്‍ക്കുന്ന സ്ഥലവും പറഞ്ഞു തന്നാണ്  അദ്ദേഹം ബാബുരാജിന് യാത്ര പറഞ്ഞ് മടങ്ങിയത്. 

കഥ അവിടെ തീര്‍ന്നില്ല. 

കഥ പറഞ്ഞു തീര്‍ന്നതും ബാബുരാജ് എന്നെ ഒരു ടിക്കറ്റ് എടുത്തു കാണിച്ചു. 

'ഇന്ന് ഞാന്‍ നാട്ടില്‍ പോകുവാണ്. ടിക്കറ്റിനു റേറ്റ് കൂടുതല്‍ ആണ്, എന്നാലും എടുത്തു. അനിയത്തീടെ കല്യാണമല്ലേ'-അതു പറയുമ്പോള്‍ അവന്‍ ചിരിക്കുകയാണോ കരയുകയാണോ എന്ന് മനസ്സിലായില്ല. 

ഇക്കാമക്ക് പൈസ വാങ്ങി പറ്റിച്ച സ്വദേശികളുടെ ഒരു പാട് കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇങ്ങിനെ ഒരു കഥ.  ഇപ്പോഴും ഇത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നു. വാക്കുകള്‍ പതറുന്നു. സംസാരിക്കുമ്പോള്‍ തടസ്സം നേരിടുന്നു. 

അങ്ങനെ ബാബുരാജ് നാട്ടിലേക്ക് വിമാനം കയറി. സഹോദരിയുടെ വിവാഹം കൂടിയ ശേഷമേ അയാള്‍ മടങ്ങി വന്നുള്ളൂ...

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

Follow Us:
Download App:
  • android
  • ios