Asianet News MalayalamAsianet News Malayalam

യു എ ഇ യിലെ കൊലയാളി ഉറമ്പുകള്‍!

  • ദേശാന്തരത്തില്‍ നിചൂസ് അരിഞ്ചിറ
deshantharam Nichoos Arinchira
Author
First Published Jul 9, 2018, 7:18 PM IST

'അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ 

deshantharam Nichoos Arinchira

 


പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസത്തിന്റെ പ്രയാസത്തിലേക്ക് ഞാനും യാത്ര തിരിച്ചു. സ്വര്‍ണ നിറം പോലെ കാറ്റില്‍ ചിത്രം നെയ്യുന്ന മണല്‍ പരപ്പില്‍ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ചെറുപ്പ കാലം വിട്ടെറിഞ്ഞ് ഞാനും ഒരു പ്രവാസിയായി. 

യു എ ഇ യിലെ മനോഹരമായ അല്‍ ഐനില്‍ എന്റെ അമ്മാവന്റെ ഗ്രോസറിയില്‍ ആയിരുന്നു ആദ്യ ജോലി. ഒരു കോഴി മുട്ട ഒരു അഞ്ചു മിനിറ്റ് വെയിലത്തു വെച്ചാല്‍ കോഴി കുഞ്ഞു വിരിഞ്ഞു വരുന്ന, ജീവിതത്തിലെ മഹ്ശറ എന്ന് തോന്നുന്ന കൊടും ചൂടില്‍ ഞാന്‍ എന്റെ ജോലി ആരംഭിച്ചു. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെ വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന സൈക്കിളില്‍ പച്ചയും മഞ്ഞയും പെട്ടി വെച്ച് കെട്ടി അറബികളുടെ വീടുകളിലേക്കു സാധനങ്ങള്‍ കൊണ്ടുകൊടുക്കുന്ന സുന്ദരമായ (ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു) ജോലി. 

കുബ്ബൂസിന്റെയും തൈരിന്റെയും പരിപ്പ് കറിയുടെയും ആവര്‍ത്തനങ്ങള്‍. നാട്ടിലെ ചങ്ങാതിമാരുടെയും പറമ്പത്ത് ക്രിക്കറ്റ് കളിച്ചതിന്റെയും ഓര്‍മ്മകള്‍ മനസ്സില്‍ മറച്ചു വെച്ച് ജീവിതം ഉരുകി ഒലിച്ചിറങ്ങുന്ന മെഴുക് തിരി പോലെ തള്ളി നീക്കി.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രോസറി ജോലിയില്‍ നിന്നും ഞാന്‍ പഠിച്ചു മറന്ന മൊബൈല്‍ ഫോണ്‍ മെക്കാനിക്കിന്റെ ജോലിയിലേക്ക്. അല്‍ ഐനിലെ പഴയകാല റൂമായ ലണ്ടന്‍ ഹൗസില്‍ ബന്ധുക്കള്‍ക്കും നാട്ടുകാരുടെ ഒപ്പംകൂടി ജീവിതം അടിച്ചുപൊളിച്ചു മുന്നോട്ട് പോകുന്നു. 

ഒരു വെള്ളിയായ്ച്ച ദിവസം ബിരിയാണി ഒക്കെ കഴിച്ചു ഉച്ചയറക്കത്തിന്റെ മായാലോകത്തേക്ക് പോകുന്നതിനെു മുമ്പ് ടോയ്ലറ്റില്‍ പോകുവാന്‍ ചെരുപ്പ് ഇട്ടപ്പോള്‍ എന്റെ  കാലില്‍ എന്തോ ഒന്നു കടിച്ചു. നോക്കിയപ്പോള്‍ ഒരു കറുത്ത ഉറുമ്പ് എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നു. കുട്ടിത്തം മാറാത്ത ഞാന്‍ ദേഷ്യം കൊണ്ട് അതിനെ ചവിട്ടി ഇരച്ചു പരലോകത്തിന്റെ പറുദീസയിലേക്ക് യാത്രയാക്കി.
     
നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം വെന്തുരുകുന്ന തീകുണ്ഡാരത്തില്‍ ഇട്ടതുപോലെ ഉരുകുവാന്‍ തുടങ്ങി. തൊലിപ്പുറത്തു ഭൂപടം പോലെ പാടുകള്‍ പൊന്തി വരാന്‍ തുടങ്ങി. എപ്പോഴും ടിക്ക് ടിക്ക് പറഞ്ഞു കൊണ്ടിരുന്ന എന്റെ ഹൃദയതാളം സാവധാനം ചലിക്കുവാന്‍ തുടങ്ങി. കാറ്റുപോകും മുമ്പേ എന്റെ ജേഷ്ഠാനുജന്മാര്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. മരണത്തിന്റെ മാലാഖമാര്‍ ചുംബിക്കാന്‍ വന്ന എന്റെ ജീവനെ ഡോക്ടറും നഴ്്‌സും കൂടി തല്‍ക്കാലത്തേക് അവര്‍ക്ക് വിട്ടുകൊടുക്കാതെ എന്റെ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. എന്നിട്ട് ഡോക്ടര്‍ ഒരു ഉപദേശവും- ഇനി ഉറുമ്പ് കടിക്കാതെ നോക്കണം... 

ചിരിച്ചു കൊണ്ട് ഇനി കടിക്കാന്‍ വരുന്ന ഉറുമ്പിനോട് എന്നെ കടിക്കല്ലേ  എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റവുമായി റൂമിലേക്ക് തിരിച്ചു. 


പുറമെ തമാശ എങ്കിലും ഉള്ളില്‍ ഒരു ചെറുഭയവുമായി പ്രവാസം മുന്നോട്ടു പോയി. നാട്ടിലൊക്കെ വീട്ടിലും ഒക്കെ എന്നെ ഉറുമ്പ് കടിച്ച കാര്യം കാട്ടു തീ പോലെ പരന്നു. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ജീവിതം മുന്നോട്ടു നീക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ജീവിതം മനോഹരമായ കാലഘട്ടത്തില്‍. കല്ല്യാണം കഴിഞ്ഞു. എന്റെ പാതിയെ വിട്ടു ഞാന്‍ വീണ്ടും പ്രവാസത്തിലേക്ക. സങ്കടങ്ങളും നൊമ്പരവും തന്നെയായി ജീവിതം. ആഗ്രഹങ്ങള്‍ കൂടിക്കൂടി വന്നു. സ്വപ്ങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിക്കുവാന്‍ പരിശ്രമങ്ങള്‍ തുടങ്ങി. അല്‍ ഐനിലെ പച്ചപ്പില്‍ നിന്നും ദുബായിയുടെ അമ്പരപ്പിക്കുന്ന ലോകത്തിലേക്കു. ജീവിതം മാറി മറിഞ്ഞു. പുതിയ ചങ്ങാതിമാര്‍ പല പല രാജ്യക്കാര്‍. സ്വപ്നനഗരിയായ ദുബൈയുടെ  ഊദിന്‍ നറുമണം ആസ്വദിച്ചു കൊണ്ടുള്ള ജീവിത നിമിഷങ്ങള്‍. ആഗ്രഹങ്ങള്‍ പൂവണിഞ്ഞു. 

ദേഷ്യം ഉറുമ്പിന്‍ കൂട്ടങ്ങള്‍ എന്റെ പുറത്തു കടിച്ചു തീര്‍ത്തു. 

മകള്‍ പിറവികൊണ്ടു. ദുബൈ യുടെ മാസ്മരിക ലോകത്തിലേക്കു ഞാന്‍ അവരെയും കൂട്ടി കൊണ്ടു വന്നു. ഒഴിവു ദിനങ്ങള്‍ ഓരോ സ്ഥലങ്ങളില്‍ യാത്ര തിരിച്ചു ബുര്‍ജ് ഖലീഫയും അബ്രയും പഴമയുടെ പ്രൗഢിയുടെ സൂഖുകളും കണ്ടാസ്വദിച്ചു. 

അങ്ങനെ വീണ്ടും ഒരു വെള്ളിയാഴ്ച.

മണല്‍ പരപ്പിലെ മരുഭൂയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഒരു ഡിസേര്‍ട് സഫാരിയ്ക്കായി യാത്ര തിരിച്ചു. തട്ടു തട്ടായി കിടക്കുന്ന ഓരോ കാറ്റിലും ഓരോ ചിത്രങ്ങള്‍ വരയ്ക്കുന്ന കുത്തനെയും ഉയരത്തിലൂടെയും ഉള്ള അറേബ്യന്‍ മരുഭൂമിയിലൂടെ ലാന്‍ഡ് ക്രൂയിസര്‍ വണ്ടിയില്‍ ഞാനും ബീവിയും മകളും. ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്ര. 

ചുവപ്പും  കറുപ്പും വെള്ളയും തുണിയില്‍ അലങ്കരിച്ച മരുഭൂയിലെ കൂടാരം ഖൈമയില്‍ ഞങ്ങള്‍ എത്തി. സുലൈമാനിയും ഗാവയും ഈത്തപ്പഴവും തിന്നും കുടിച്ചും ഒട്ടകപ്പുറത്തെ സവാരി ആസ്വദിച്ചങ്ങനെ.  ബെല്ലിഡാന്‍സു കാണുവാന്‍ ഞാനും അവളും ഖൈമയില്‍ ഇരുപ്പുറപ്പിച്ചു. 

ഇരിപ്പുറപ്പിച്ച സോഫയുടെ അടിയിലൂടെ നടന്നു പോകുന്ന ഉറുമ്പിന്‍ കൂട്ടത്തിലേക്ക് എന്റെ പുറം അറിയാതെ അമര്‍ന്നു പോയതിന്റെ ദേഷ്യം ഉറുമ്പിന്‍ കൂട്ടങ്ങള്‍ എന്റെ പുറത്തു കടിച്ചു തീര്‍ത്തു. 

വേദന കൊണ്ട് പുളഞ്ഞ ഞാന്‍ വേഗം ബീവിയോട് പറഞ്ഞു. എന്നെ ഉറുമ്പ് കടിച്ചു എന്താ സംഭവിക്കുക എന്ന് അറിയില്ല.. ബെല്ലിഡാന്‍സു കാണാന്‍ കാത്തു നിന്ന നിനക്ക് ചിലപ്പോള്‍ എന്റെ മരണ നൃത്തം കാണേണ്ടി വരുമോ എന്ന് അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ വേഗം ഖൈമയുടെ ആള്‍ക്കാരുടെ അടുത്തേക്ക് ഓടി, അവരോടു പറഞ്ഞു, എന്നെ വേഗം ഹോസ്പിറ്റലില്‍ കൊണ്ടു പോകണം, എന്നെ ഉറുമ്പ് കടിച്ചു, എന്റെ ഫാമിലി  കൂടെ ഉണ്ട് എന്നൊക്കെ.

ആദ്യം നിരസിച്ച അവര്‍ ആംബുലന്‍സിനെ വിളിച്ചു. മണല്‍ പരപ്പിലൂടെ ലാന്‍ഡ്ക്രൂയിസറില്‍ ആയിരം കുതിര ശക്തിയുടെ വേഗതയോടെ റോഡിലേക്കു  വണ്ടി തിരിച്ചു. എന്റെ ശരീരം ഉരുകുന്ന ലാവയില്‍ പെട്ട പോലെ തിളക്കുവാന്‍ തുടങ്ങി. ശരീരം തുടുത്തു പൊങ്ങുവാന്‍ തുടങ്ങി ഹൃദയം സ്പന്ദനം നിലച്ചു പോകേണ്ടേ തയ്യറെടുപ്പ് തുടങ്ങി.

വണ്ടി റോഡില്‍ എത്തി. ഡ്രൈവര്‍ പറഞ്ഞു, ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്, ആംബുലന്‍സ് ഇപ്പോള്‍ ഇവിടെ എത്തും.

ഞാന്‍ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്നു. തുടുത്തു വീങ്ങിയ ശരീരം ശ്വാസത്തെ അകത്തേക്കും പുറത്തേക്കും വിടുവാന്‍ ബുദ്ധിമുട്ടിച്ചു.. ഞാന്‍ എന്റെ ബീവിയോട് പറഞ്ഞു. ഞാന്‍ ഈ ദുനിയാവില്‍ നിന്നു പോവാറായി. നീ ഉപ്പയെ വിളിച്ചു നിന്നെ കൂട്ടാന്‍ വരാന്‍ പറയണം. എന്റെ മകളെ പൊന്നു പോലെ നോക്കണം. 

അവള്‍ പറഞ്ഞു: ഒന്നും പറ്റില്ല. 

നിമിഷങ്ങള്‍ക്കുള്ളില്‍ ആംബുലന്‍സ് എത്തി.  എന്നെ എടുത്തു കിടത്തി ഓക്സിജന്‍ വെച്ച് നിലവിളി ശബ്ദവും ഇട്ടു ദുബായ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു. പെട്ടെന്നെനിക്ക് ഇഞ്ചക്ഷന്‍ തന്നു. വേറെ എന്തൊക്കെയാ ചെയ്തു അവിടെ കിടത്തി.

കുറച്ചു മണിക്കൂറുകള്‍ക്കുശേഷം ഡോക്ടര്‍ വന്നു പറഞ്ഞു,  നിങ്ങള്‍ ഉറുമ്പ് കടിക്കാതെ നോക്കണം. നിങ്ങടെ ശരീരത്തില്‍ ഉറുമ്പ് കുത്തി വെക്കുന്ന ആസിഡ് ചിലപ്പോള്‍ മരണം വരെ തന്നേക്കാം. 

മരണം തിരിച്ചു തന്ന പടച്ചവനും ഡോക്‌ടേഴ്‌സിനും ആംബുലന്‍സ് സെര്‍വീസിനും നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.

പ്രവാസത്തിന്റെ ഇടവേള എടുത്ത് നാട്ടിലേക്കു  വന്ന ഞാന്‍ നാട്ടിലെ ഉറമ്പു കൂട്ടത്തിലേക്ക് കയ്യും കാലും എടുത്തു വെച്ചിട്ടും അവര്‍ എന്നെ ആഞ്ഞു ആഞ്ഞ് കടിച്ചിട്ടും എനിക്കും ഒന്നും സംഭവിച്ചില്ല.

ഗള്‍ഫിലെ ഉറുമ്പുകള്‍ക്ക് മാത്രമേ എന്നോട് ദേഷ്യം ഉള്ളു. മറക്കില്ല കൊലയാളി ഉറുമ്പുകളെ, നിങ്ങളെ ഞാന്‍.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'
 

 

 

Follow Us:
Download App:
  • android
  • ios