ദേശാന്തരത്തില്‍ ലിസ് ജോസഫ്
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്. പല ദേശക്കാര്. പല ഭാഷകള്. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്മ്മകള് കൂടി ചേരുമ്പോള് അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്ക്കുമില്ലേ, അത്തരം അനേകം ഓര്മ്മകള്. അവയില് മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില് അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില് എഴുതാന് മറക്കരുത്

'ഇത്രയും വലിയ വിമാനം എങ്ങനാ, ഈ ആകാശത്തു ഒരു പിടിത്തവുമില്ലാതെ താഴെ വീഴാതെ ഇങ്ങിനെ പറക്കുക'? വിമാനം ആകാശത്തു കാണുമ്പോള് അമ്മച്ചിയുടെ ഉത്കണ്ഠയും പേടിയും കലര്ന്ന ചോദ്യം എന്നോട്. .
വിമാനത്തില് കയറാനുള്ള അമ്മച്ചിയുടെ ഈ പേടികൊണ്ടു തന്നെ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ അമ്മച്ചിയെ വിമാനത്തില് കയറ്റിക്കൊണ്ടു വന്നു, ദുബായ് കറക്കുക എന്നത് എന്റെ ജീവിതത്തിലെ നടക്കാത്ത സ്വപ്നമായി ഇന്നും അവശേഷിക്കുന്നു.
വേറൊന്നിനുമല്ല! നമ്മുടെ നാട് മാത്രം കണ്ടിട്ടുള്ള അമ്മച്ചിയെ-കൊച്ചിയില് കൂടി എപ്പോഴെങ്കിലും യാത്ര ചെയ്യുമ്പോള്, വളരെ അപൂര്വ്വമായെങ്കിലും കാണാറുള്ള കുട്ടിയുടുപ്പുമിട്ടു നടക്കുന്ന ഏതേലും മദാമ്മയേയോ, അല്ല ഏതെങ്കിലും തടിച്ചുവീര്ത്ത സ്ത്രീകളോ പുരുഷന്മാരോ അവര്ക്കു ചേരാത്ത വേഷവിധാനത്തില് പോവുന്നത് കണ്ടാലോ, ചമ്മലോടെ തലവെട്ടിച്ചു, ചിരി നിയന്ത്രിക്കാന് പാടുപെടുമായിരുന്ന അമ്മച്ചിയെ കൊണ്ടുവന്നു ഇവിടുത്തെ, അംബരചുംബികളായ കെട്ടിടങ്ങളിലും, ദുബായ് മാളിലും ദേരസിറ്റി സെന്ററിലുമൊക്കെ കറക്കി '3 വയസ്സുള്ള കുട്ടിയും 33 വയസ്സുള്ള കുട്ടിയുടെ അമ്മയും, 63 വയസുള്ള കുട്ടിയുടെ അച്ഛനുമൊക്കെ' ഫാഷന് എന്ന പേരും പറഞ്ഞു, മുട്ടോളം എത്താത്ത കീറിപ്പറിഞ്ഞ ട്രൗസറും, നമ്മുടെ നാട്ടില് പാടത്തു പണിക്കുപോവുമ്പോള് ഇടുന്ന മാതിരിയുള്ള കയ്യില്ലാത്ത ഒരു ബനിയനുമിട്ട്, കുട്ടിക്കളികള് കളിച്ചു നടക്കുന്നത് കാണിക്കാനും,'ബര്ഗര്കിങ് മാക് ഡൊണാള്ഡ്സ്, തുടങ്ങിയ കടകളുടെ മുന്നില്, 'തടിച്ചുവീര്ത്ത ഒരു വലിയ ബര്ഗറിന്റെ' രൂപത്തില് ഇരുന്നു, ഇനിയും കുറെ കൂടി വീര്ക്കാനുണ്ടെന്ന ഭാവേന, വീണ്ടും ഫാസ്റ്റ് ഫുഡ് തട്ടി വിടുന്ന വിദേശികളെയും സ്വദേശികളെയുമൊക്കെ കാണിച്ചു- ഇതെല്ലാം കാണുമ്പോഴുള്ള അമ്മച്ചിയുടെ ചമ്മലില് കലര്ന്ന പൊട്ടിച്ചിരി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല . അമ്മച്ചിക്ക് പ്രായാധിക്യമായതിനാല് ഇനി കൊണ്ടു വരിക എന്നത് അസാധ്യവും.
അങ്ങനെയിരിക്കെ, കുടുംബ സുഹൃത്തിന്റെ വീട്ടില്, പുള്ളിക്കാരന്റെ 70 - 74 വയസുള്ള അമ്മച്ചിയെ അവര് കറക്കാന് കൊണ്ടുവന്നുവെന്നറിഞ്ഞു ഒന്നു കാണാമെന്നു കരുതി ഞാന് ഒരു സന്ദര്ശനം നടത്തി.
മകനും മകളും, അമ്മച്ചിയെത്തി എന്നു പറയുമ്പോഴുള്ള സന്തോഷമൊന്നും, അമ്മച്ചിക്ക് കാണുന്നില്ല.
'അമ്മച്ചിക്ക് ഇവിടെയൊക്കെ ഇഷ്ടപ്പെട്ടോ?'- ഞാന് ചോദിച്ചു.
'എന്റെ മോളെ, ഇവിടെങ്ങും മനുഷ്യരൊന്നുമില്ലേ? മൂന്നാലു മനുഷ്യരെ കാണാതെ എങ്ങനാ ഇങ്ങിനെ അടച്ച മുറികളില് ഇരിക്കാനാണ്?- അമ്മച്ചി.
പാവം അമ്മച്ചി! നാട്ടിലെ വീട്ടില് രാവിലെ എഴുനേറ്റു, പാല്ക്കാരനെയും പത്രക്കാരനെയുമൊക്കെ നോക്കി നിന്നു, തൊടിയിലിറങ്ങി,ചെടികളും പൂക്കളുമൊക്കെ കണ്ടു, അതിലെ കടന്നുപോവുന്ന പരിചയക്കാരോടൊക്കെ കൊച്ചു വര്ത്തമാനം പറഞ്ഞു നടക്കുമ്പോഴുള്ള സന്തോഷമൊന്നും മുഖത്തില്ല.
രാവിലെ എഴുന്നേറ്റു പല്ലുതേച്ചു, ചായയും കുടിച്ചു ടി വിക്കുമുന്നില് വന്നിരുന്നു ഉറക്കം തൂങ്ങല് തന്നെ, ദിനചര്യ.
മകനും മരുമകളും 8 മണിയോടെ ജോലിക്കു പോകും. അവര് തിരിച്ചു വരുന്നതുവരെ അടച്ചിട്ട ഫ്ളാറ്റിനുള്ളില് ഉറക്കവും തൂക്കവുമായി ഏകാന്തതയില്, നാട്ടില് തിരിച്ചു പോവാനുള്ള ദിവസമെണ്ണി കാത്തിരിക്കുന്നു.
ഇടക്ക് ഏതെങ്കിലും മനുഷ്യരുടെ മുഖം കാണാനോ ആരോടെങ്കിലും ഒന്നു സംസാരിക്കാനോ കൊതിയോടെ ബാല്ക്കണിയില് ഇറങ്ങി നോക്കും. ഒരാളെപ്പോലും കാണാനില്ലാതെ പൊരിഞ്ഞ ചൂട് സഹിക്കാനാവാതെ വീണ്ടും അകത്തു കയറി സോഫയില് ചാഞ്ഞിരുന്നു ഉറക്കം തന്നെ.
വൈകിട്ടു മകനും മരുമകളും എത്തിയാല് ഉടന് അമ്മച്ചിയേയും കൊണ്ടു ഏതേലും ഷോപ്പിംഗ് മാളിലേക്ക് പോവാനിറങ്ങി കാറിലേക്ക് നടക്കുമ്പോഴും, അമ്മച്ചിക്ക് ഒരേ ചോദ്യം, 'ശോ, ഇവിടെങ്ങും ഒരു മനുഷ്യന് പോലുമില്ലെടാ, എന്തൊരു ജീവിതം?'
ഷോപ്പിംഗ് മാളില് എത്തിയാലോ? പരിചയമില്ലാത്ത കുറെ ആള്ക്കാര്! പല രാജ്യക്കാര്, പല ഭാഷക്കാര്! അവരോടു എന്തു സംസാരിക്കാന്. അവരവരുടെ ട്രോളികളില് കുറെ സാധങ്ങളും നിറച്ച് വീണ്ടും ഏകാന്തതയുടെ കോണ്ക്രീറ്റ് സൗധങ്ങളിലേക്ക് പായുന്ന മനുഷ്യര്!
തിരിച്ചു വന്നു വീണ്ടും ഫ്ളാറ്റിലേക്ക് കയറുമ്പോഴും അമ്മച്ചിയുടെ അതേ ചോദ്യം, 'ഹോ, ഒന്നു മനുഷ്യരെ കാണാനും മിണ്ടാനും പറയാനും കൊതിച്ചു പുറത്ത് പോയതാണ്. ഇവിടെങ്ങും മനുഷ്യരൊന്നുമില്ലെടാ, നമ്മുടെ നാട്ടിലെ പോലെ?'
സത്യമാണമ്മച്ചി ആറു വര്ഷത്തിലേറെയായി ദുബായിയില് ഞാന് താമസിക്കുന്ന ഫ്ളാറ്റിന്റെ അടുത്ത ഫ്ളാറ്റുകളുടെയുള്ളില് മനുഷ്യവാസം ഉണ്ടോയെന്നു, ഇന്നും എനിക്കറിയില്ല.
താഴെ റിസപ്ഷനില് ഇരിക്കുന്ന സെക്യൂരിറ്റി ഫ്ളാറ്റില് ഒഴിവുണ്ടോ എന്നു അന്വേഷിച്ചു വരുന്നവരോട്, എല്ലാം ഫുള് ആണെന്ന് പറയുന്നത് കേള്ക്കുമ്പോള്, ഞാനും മനസില് ചോദിച്ചു തുടങ്ങി, 'ഇവിടെങ്ങും മനുഷ്യര് ഇല്ലെടാ'?
ഇനി അഥവാ ഉണ്ടെങ്കില് തന്നെ, ഏതു നാട്ടുകാര് ആണെന്നുപോലും അറിയാതെ, സദാ സമയവും അടഞ്ഞുകിടക്കുന്ന ആ വാതിലുകളില് മുട്ടി വിളിച്ചു, അവരോടു കുശലം ചോദിക്കാന് ചെല്ലാനുള്ള ധൈര്യവും എനിക്കില്ല.
കാരണം എല്ലാ ആള്ക്കാരും, നമ്മളെപോലെ മനുഷ്യരുടെ സംസര്ഗം ഇഷ്ടപ്പെടണമെന്നില്ലല്ലോ?
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില് പൂക്കള്; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന് ബീബറിന്റെ നാട്ടിലെ ഷേക്സ്പിയര് അരയന്നങ്ങള്
കാനഡയിലെ കാട്ടുതീയില്നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്
പ്രവാസികളുടെ കണ്ണുകള് നിറയുന്ന ആ നേരം!
മുറിയില് ഞാനുറങ്ങിക്കിടക്കുമ്പോള് റോഡില് അവര് മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില് 100 പേര് താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള് ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്!
കോര്ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില് അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന് എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്ക്കൊപ്പം പോയത്?
ബാച്ചിലര് റൂമിലെ അച്ചാര് ചായ!
ഒരൊറ്റ മഴയോര്മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്!
ജിദ്ദയിലേക്കുള്ള കാറില് ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില് പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്ബാബ് നല്കിയ മറുപടി!
ദീഐന്: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന് ടെസ്റ്റ്!
അര്ദ്ധരാത്രി നാട്ടില്നിന്നൊരു കോള്!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര് ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര് യാത്ര!
ആ ഹെലികോപ്റ്റര് വീട്ടിലെത്തുമ്പോള് അവര് ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര് ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന് ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില് ഒരു ഡ്രൈവിംഗ് പഠനം!
ദുബായില് എന്റെ ഡ്രൈവിംഗ് ലൈസന്സ് പരീക്ഷണങ്ങള്
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന് കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില് എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള് അച്ചാറും ആപ്പിള് പച്ചടിയും
പണത്തെക്കാള് വിലപ്പെട്ട ആ വാക്കുകള്!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില് തള്ളിയ ആ മനുഷ്യന്!
ഡാര്വിനും കൊയിലാണ്ടിക്കാരന് കോയക്കയും തമ്മിലെന്ത്?
മക്കള്ക്ക് വേണ്ടാത്ത ഒരച്ഛന്!
പൊള്ളുന്ന ചൂടില്, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്
കുട്ടികള് വിശന്നു കരഞ്ഞു തുടങ്ങിയാല് ആര്ക്കാണ് സഹിക്കുക?
സൂസന് മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്നം കെടുത്താന്!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്മന് അപ്പൂപ്പന്
പ്രവാസികളുടെ കണ്ണീര് വീണ ഷര്വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്!
ആളറിയാതെ ഞാന് കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില് അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര് കത്തുകളില് എഴുതിയത്
ആര്ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില് കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില് എത്ര മാധവേട്ടന്മാര് ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില് ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്നാംകാരും ഇല്ലെങ്കില് പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില് എന്താണ് ബന്ധം?
'ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട'
'ഞാന് മരിച്ചാല് നീയെന്ത് ചെയ്യും?'
ഒരു വേലി പോലുമില്ല, ലോകത്തെ ഏറ്റവും നീളം കൂടിയ ഈ രാജ്യാതിര്ത്തിക്ക്!
അംഗോളയിലെ 'തേന്മാവിന് കൊമ്പത്ത്'
ഉമര് ഇപ്പോഴും പ്രാര്ത്ഥനയിലാണ്!
ഒരു കാന്താരി മുളക് കൊടുത്ത പണിയേ!
പ്രവാസം മിക്കവര്ക്കും ഇങ്ങനെ തന്നെയാവും!
അങ്ങനെ ഞാന് അമേരിക്കന് പൗരനായി!
ഒടുവില് അയാള് മരിച്ചു, ഒരു പ്രവാസിയുടെ സാധാരണ മരണം!
ആ ഇംഗ്ലീഷ് ഓര്ക്കുമ്പോള് ഇന്നും ചിരി വരും
ഇറാഖ് അതിര്ത്തിയിലെ ഇരുണ്ട രാവുകള്
അങ്ങനെ ഞാനും നോമ്പുകാരിയായി...
ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!
ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'
എന്നിട്ടും ബാബുരാജ് ജയിലില്നിന്ന് മടങ്ങിവന്നു...
13 വര്ഷം മുമ്പ് സൗദിയിലൂടെ ഞാന് കാറോടിച്ച ദിവസം!
ഈ കണ്ണീരു നനയാത്ത പ്രവാസികള് ഉണ്ടാവില്ല!
അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന് ജീവിതം!
'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'
